ഹജ്ജ്: 200ഓളം പേര്‍ യാത്ര റദ്ദാക്കി

സംസ്ഥാന ഹജ്ജ്കമ്മിറ്റി മുഖേന ഹജ്ജിന് തിരഞ്ഞെടുക്കപ്പെട്ട 200ഓളം പേര്‍ ഇതിനകം യാത്ര റദ്ദാക്കി. മരണം, അസുഖം തുടങ്ങിയ കാരണങ്ങളാലാണ് ഇവര്‍ യാത്ര റദ്ദാക്കിയത്.
 
 നറുക്കെടുപ്പ് പൂര്‍ത്തിയായപ്പോള്‍ 8470 പേര്‍ക്കാണ് ഹജ്ജിന് അവസരം ലഭിച്ചത്. 55 പേര്‍ക്ക് മെഹറം സീറ്റിലും അവസരം ലഭിച്ചു. സര്‍ക്കാര്‍ ക്വാട്ടയില്‍ 33 പേര്‍ ഹജ്ജിന് പോകുന്നുണ്ട്. ആകെ 8558 പേര്‍ക്കാണ് ഇത്തവണ സംസ്ഥാനത്തുനിന്ന് അവസരം.
 
 200ഓളം പേര്‍ യാത്ര റദ്ദാക്കിയതോടെ കേരളത്തില്‍നിന്നുള്ള തീര്‍ഥാടകരുടെ എണ്ണം 8400ല്‍ താഴെയായി. മുന്‍വര്‍ഷങ്ങളില്‍ റദ്ദാക്കുന്നവര്‍ക്ക് പകരം കാത്തിരിപ്പ് പട്ടികയിലുള്ളവര്‍ക്ക് അവസരം ലഭിക്കുമായിരുന്നു. എന്നാല്‍ ഇത്തവണ സ്വകാര്യ ഗ്രൂപ്പുകള്‍ക്കാണ് സീറ്റ് കൈമാറുക.

Search site