ഭര്‍ത്താവ് തന്നെ വില്‍ക്കാന്‍ ശ്രമിച്ചു : പ്രിയങ്കയുടെ അമ്മ

മകളുടെ മരണത്തെക്കുറിച്ച് മുന്‍ ഭര്‍ത്താവായ പ്രേമന്‍ നടത്തിയ ആരോപണത്തിനെതിരെ മറുപടിയുമായി പ്രിയങ്കയുടെ അമ്മ ജയലക്ഷി രംഗത്ത് .പ്രിയങ്കയുടെ മരണത്തില്‍ അമ്മയ്ക്കും പങ്കുണ്ടെന്നും . അമ്മ ജയലക്ഷ്മിയും ഫയാസുമായി വഴിവിട്ട ബന്ധം ഉണ്ടായിരുന്നു എന്നുമാണ് ഇന്നലെ ഭര്‍ത്താവ് പ്രേമന്‍ മാധ്യമങ്ങളോട് പറഞ്ഞത് . 
 
എന്നാല്‍ പ്രിയങ്കയെ കൊലപെടുത്തിയവര്‍ ചെയ്തതിനേക്കാള്‍ വലിയ ദ്രോഹമാണ് പ്രേമന്‍ തങ്ങളോട്‌ ചെയ്തത് എന്ന് ജയലക്ഷ്മി . എന്‍റെ എല്ലാം വിറ്റ്‌ തുലച്ച അയാള്‍ അവസാനം തന്നെയും വില്‍ക്കാന്‍ ശ്രമിച്ചു. തന്‍റെ വീട് തട്ടിയെടുത്ത അയാള്‍ തന്‍റെ കൈയിലുള്ള ആഭരണങ്ങളും കൈക്കലാക്കി . പ്രേമന്റെ പീഡനത്തില്‍ സഹികെട്ടപ്പോള്‍ 2010 ല്‍ തന്നെ അയാളുമായുള്ള വിവാഹ ബന്ധം താന്‍ വേര്‍പ്പെടുത്തുകയായിരുന്നു . 
 
തുടര്‍ന്ന് മകളുടെ മരണത്തിലും അയാള്‍ ഇടപെട്ടു . മകളുടെ മരണത്തെ കുറിച്ച് പരാതി പെടില്ല എന്ന് പ്രതികള്‍ക്ക് ഉറപ്പ് കൊടുത്ത അയാള്‍ അവരുടെ കൈയില്‍ നിന്നും പത്തുലക്ഷം രൂപ വാങ്ങുകയും ചെയ്തു. അതേസമയം ഫയാസിന് തന്‍റെ മകളുടെ മരണത്തില്‍ പങ്കുണ്ടെന്നു ചാനലുകളിലും മറ്റും തുറന്നടിച്ച ജയലക്ഷ്മി ഇന്നലെ തന്‍റെ അഭിപ്രായം മാറ്റുകയുണ്ടായി . 
 
മകളുടെ മരണത്തില്‍ ഫയാസിന് പങ്കുണ്ടെന്ന് താന്‍ കരുതുന്നില്ല എന്നാണ് ജയലക്ഷ്മിയുടെ പുതിയ വെളിപ്പെടുത്തല്‍. ഫയാസിന് വേണ്ടിയാണു റഹീം പ്രിയങ്കയെ കൊന്നതെന്നും പ്രിയങ്കയെ ഗള്‍ഫിലേക്ക് കടത്താന്‍ ഫയാസ്‌ ശ്രമിചിരുന്നെന്നുമാണ് ജയലക്ഷ്മി ആദ്യം പറഞ്ഞിരുന്നത് .

Search site