താനൂരില്‍ 6-ാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച ബന്ധു അറസ്റ്റില്‍

ഒഴൂര്‍ മണലിപ്പുഴയില്‍ 6-ാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ നിരന്തര പീഢനത്തിനിരയാക്കിയ ബന്ധുവിനെ പോലീസ് അറസ്റ്റ് ചെയ്തു. മണലിപ്പുഴ കണിയേരി അലി(58) നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
 
മുമ്പ് നന്നമ്പ്ര സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസിലും ഇയാള്‍ പ്രതിയാണ്. രണ്ടുവര്‍ഷത്തോളമായി കുട്ടിയെ നിരന്തരം പീഡിപ്പിച്ച ഇയാളെ കുട്ടിയുടെ മാതാവിന്റെ പരാതിയെ തുടര്‍ന്നാണ് പോലീസ് അറസ്റ്റ് ചെയ്തത്. കുട്ടിയുടെ ഉപ്പയുടെ പിതൃസഹോദരനാണ് പ്രതി. ഇയാള്‍ അയല്‍വീട്ടിലാണ് താമസിക്കുന്നത്.
 
നേരത്തെ കുട്ടിയില്‍ ചില മാറ്റങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് വീട്ടുകാര്‍ ഡോക്ടറുടെ അടുക്കല്‍ പരിശോധനയ്‌ക്കെത്തിയപ്പോള്‍ ഡോക്ടര്‍ കുട്ടി് നിരന്തരം പീഢനത്തിന് വിധേയമാകുന്ന വിവരം ബന്ധുക്കളെ അറിയിച്ചു. തുടര്‍ന്ന് കുട്ടിയോട് ഇതെ കുറിച്ചന്വേഷിച്ചപ്പോഴാണ് ഞെട്ടിപ്പിക്കുന്ന പീഢന വിവരങ്ങള്‍ കുട്ടി ബന്ധുക്കളോട് പറഞ്ഞത്. എന്നാല്‍ ബന്ധുക്കളില്‍ ചിലര്‍ ഇടപെട്ട് പ്രശ്‌നം ഒതുക്കി തീര്‍ക്കുകയായിരുന്നു.
 
പിന്നീട് മാസങ്ങള്‍ക്ക് ശേഷം കുട്ടിയുടെ കയ്യില്‍ ആവശ്യത്തിലധികം പണം കണ്ട് സംശയം തോന്നിയ അധ്യാപിക കുട്ടിയുടെ മാതാവിനെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കുട്ടിയെ ഇയാള്‍ വീണ്ടും പീഢിപ്പിച്ച് വരുന്നതായി കണ്ടെത്തുകയായിരുന്നു. ഇതെ തുടര്‍ന്ന് മാതാവ് പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
 
സംഭവം പുറത്തറിഞ്ഞതോടെ പ്രതിയെ കാണാന്‍ നൂറുകണക്കിന് ആളുകളാണ് താനൂര്‍ പോലീസ് സ്‌റ്റേഷനു മു്‌നില്‍ തടിച്ചു കൂടിയത്. ഇതിനിടെ ഈ പരാതി പിന്‍വലിപ്പിക്കാനൂം ഒതുക്കി തീര്‍ക്കാനും ഉന്നത ഇടപടല്‍ നടത്തിയതായും സൂചന.

Search site