ഓടിക്കൊണ്ടിരുന്ന ലോറിയില്‍ യുവതിയെ ബലാല്‍സംഗം ചെയ്ത് പുറത്തേക്കെറിഞ്ഞു

നാടിനെ നടക്കുന്ന ബലാല്‍സംഗ വാര്‍ത്തകള്‍ക്ക് അവസാനമാവുന്നില്ല. വാറങ്കലില്‍ ഡ്രൈവറും ക്ലീനറും യുവതിയെ ബലാല്‍സംഗം ചെയ്ത് ഓടിക്കൊണ്ടിരുന്ന ലോറിയില്‍ നിന്ന് പുറത്തേക്കെറിഞ്ഞു. ഗുതര പരിക്കുകളോടെ അര്‍ധനഗ്നയായി റോഡില്‍ കിടന്ന യുവതിയെ പൊലീസ് ആശുപത്രിയില്‍ പ്രവേശിച്ചു.
 
മുപ്പതുകാരിയായ യുവതിയാണ് ബലാല്‍സംഗത്തിന് ഇരയായത്. ഹൈദരാബാദില്‍ വീട്ടുവേലക്കാരിയായി ജോലി ചെയ്യുകയായിരുന്നു യുവതി. നാട്ടിലേക്ക് മടങ്ങവേയാണ് യുവതി ലോറിയില്‍ കയറിയത്. നാട്ടിലെത്തിക്കാമെന്ന ഡ്രൈവറുടെ വാക്കുകള്‍ യുവതി വിശ്വസിക്കുകയായിരുന്നു.
 
ലോറി നഗരപ്രദേശങ്ങള്‍ വിട്ടതോടെയാണ് ഡ്രൈവര്‍ യുവതിയെ ബലാല്‍സംഗം ചെയ്തത്. അതിന് മുന്‍പ് ഇരുവരും നിര്‍ബന്ധിച്ച് യുവതിയെ മദ്യം കഴിപ്പിച്ചു. തുടര്‍ന്ന് ലോറിയിലെ ക്ലീനറും യുവതിയെ ബലാല്‍സംഗം ചെയ്തു. തുടര്‍ന്ന് വാറങ്കല്‍ എത്തുന്നതിന് മുന്‍പ് യുവതിയെ ഓടിക്കൊണ്ടിരിക്കുന്ന ലോറിയില്‍ നിന്ന് പുറത്തേക്ക് എറിയുകയായിരുന്നു.
 
ഗുതര പരിക്കുകളോടെ അര്‍ധനഗ്നയായി റോഡില്‍ കിടന്ന യുവതിയെ നാട്ടുകാരാണ് ആദ്യം കണ്ടത്. ഇവര്‍ പൊലീസിനെ അറിയിട്ടു. പൊലീസെത്തി യുവതിയെ ആശുപത്രിയിലാക്കി.
 
ലോറി ഡ്രൈവര്‍ കൃഷ്ണ റാവുവിനെയും ക്ലീനര്‍ രാമയ്യയെയും പൊലീസ് അറസ്റ്റ് ചെയ്തു.
 

Search site