ഒരു വിഭാഗത്തിന് അനുകൂലമായി പ്രവര്‍ത്തിച്ചിട്ടില്ലെന്ന് അഅ്സം ഖാന്‍

അറസ്റ്റിന് തയാറെന്ന് ബി.ജെ.പി എം.എല്‍.എ

കലാപം തടയാതിരിക്കാന്‍ പൊലീസിനുമേല്‍ സമ്മര്‍ദ്ദം ചെലുത്തിയെന്ന വാര്‍ത്ത ഉത്തര്‍പ്രദേശ് മന്ത്രി അഅ്സം ഖാന്‍ നിഷേധിച്ചു. തെറ്റുകാരനെങ്കില്‍ ഏതു ശിക്ഷയും ഏറ്റുവാങ്ങാന്‍ തയാറാണെന്ന് അഅ്സം ഖാന്‍ പറഞ്ഞു.
 
 കലാപം തടയുന്നതില്‍ നിന്ന് രാഷ്ട്രീയ നേതൃത്വം തടഞ്ഞതായി പൊലീസ് ഉദ്യോഗസ്ഥരുടെ മൊഴി കഴിഞ്ഞ ദിവസം ഒരു സകാര്യ ചാനല്‍ പുറത്തുവിട്ടിരുന്നു. അഅ്സം ഖാന്റെ നിര്‍ദേശം പാലിക്കുകയായിരുന്നു തങ്ങളെന്നും പൊലീസുകാര്‍ പറഞ്ഞിരുന്നു. 
 
 അതിനിടെ കലാപത്തിന് പ്രേരണ നല്‍കിയ വ്യാജ വീഡിയോ പ്രചരിപ്പിച്ച ബി.ജെ.പി എം.എല്‍.എ സംഗീത് സിങ് താന്‍ അറസ്റ്റ് വരിക്കാന്‍ തയാറാണെന്ന് അറിയിച്ചു. കലാപത്തെക്കുറിച്ച് സി.ബി.ഐ അന്വേഷിക്കണമെന്നും സംഗീത് സിങ് ആവശ്യപ്പെട്ടു.

Search site